a
HomePoliticsലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി. യു.എസ്-ഇറാൻ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
309 ദിവസത്തിലേറെ നീണ്ട റെക്കേർഡ് വിന്യാസത്തിന് ശേഷമാണ് കപ്പൽ മടങ്ങുന്നത്. അമേരിക്കയുമായുള്ള ഔദ്യോഗിക ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ പാകിസ്താൻ വഴി ഇറാൻ ഒരു പുതിയ സമാധാന നിർദ്ദേശം യു.എസിന് സമർപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനവാഹിനിക്കപ്പൽ മടങ്ങിയെങ്കിലും, ഇറാനിയൻ തുറമുഖങ്ങളിൽ നിന്നുള്ള എണ്ണക്കടത്തും മറ്റ് വ്യാപാരങ്ങളും തടയുന്നതിനുള്ള യു.എസ് ഉപരോധം തുടരുകയാണ്.മിഡിൽ ഈസ്റ്റ് മേഖലയിൽ യു.എസ് സാന്നിധ്യം ശക്തമായിത്തന്നെ തുടരുന്നു. യു.എസ്.എസ് എബ്രഹാം ലിങ്കൺ, യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകളും 20-ഓളം മറ്റ് യുദ്ധക്കപ്പലുകളും നിലവിൽ മേഖലയിലുണ്ട്.
പത്തുമാസത്തിലേറെയായി കടലിൽ തുടരുന്ന ഫോർഡ് ഇതിനോടകം തന്നെ കരീബിയൻ മേഖലയിലെ യു.എസ് സൈനിക നീക്കങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ലഹരിക്കടത്ത് നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഉപരോധം ലംഘിച്ചെത്തിയ ടാങ്കറുകൾ തടയൽ, വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടൽ തുടങ്ങിയ നിർണ്ണായക നടപടികളിൽ അമേരിക്കൻ സൈന്യത്തോടൊപ്പം ഈ കപ്പലും ഭാഗമായിരുന്നു.