a
HomeGulf Newsയുഎസ് വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

യുഎസ് വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

യുഎസ് വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

ഇറാന്റെ ബുഷെർ പ്രവിശ്യയിൽ വച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്ത പുറത്തുവിട്ടത്. ബുഷെർ പ്രവിശ്യയിലെ ജാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു ‘ശത്രുവിമാനം’ തടയുകയും അത് വെടിവെച്ചിടുകയും ചെയ്തതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനത്തെ വിജയകരമായി ലക്ഷ്യം വെച്ചതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനം വെടിവെച്ചിട്ടതോടെ നഗരത്തിലെ സാഹചര്യം സാധാരണ നിലയിലായതായും അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിൽ ശക്തമായ പിരിമുറുക്കം നിലനിൽക്കുന്നതിനിടയിലാണ് ഈ പുതിയ റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ ഈ റിപ്പോർട്ടുകൾ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പൂർണ്ണമായും തള്ളി. മേഖലയിൽ അമേരിക്കൻ വിമാനങ്ങളൊന്നും തന്നെ തകർക്കപ്പെട്ടിട്ടില്ലെന്നും, തങ്ങളുടെ എല്ലാ വ്യോമ ആസ്തികളും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാൻ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റാണെന്ന് സെൻട്രൽ കമാൻഡ് എക്സിലൂടെ വ്യക്തമാക്കി.
അതേസമയം മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം വീണ്ടും വർദ്ധിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എണ്ണ വ്യാപാര ശൃംഖലയ്ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുകയാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.